തെറ്റായ വിവരങ്ങളും വ്യാജ വാര്‍ത്തകളുമാണ് നമ്മുടെ ഈ കാലഘട്ടത്തെ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങള്‍. അത്തരം അസത്യ പ്രചാരണങ്ങള്‍ക്കെതിരെ സത്യത്തിന്റെ നെടുന്തൂണായി നിലകൊളളുകയാണ് മുഹമ്മദ് സുബൈര്‍. ഫാസിസ്റ്റുകളുടെ നുണപ്രചാരണങ്ങളെ വളരെയേറെ ഗവേഷണങ്ങള്‍ നടത്തി ആള്‍ട്ട് ന്യൂസിലൂടെ അദ്ദേഹം തുറന്നുകാട്ടുകയാണ്.
മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ദേശിയ തലത്തിലും അന്തര്‍ ദേശിയ തലത്തിലും വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഒരു മാസം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിലാണ് സുബൈറിന് ജാമ്യം ലഭിച്ചത്. ഈ സാഹചര്യത്തിലാണ് മുഹമ്മദ് സുബൈറിനെയും പ്രകീത് സിൻഹയേയും സാധ്യതാ പട്ടികയിലേക്ക് പരിഗണിച്ചിരിക്കുന്നത്.
ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്. 20000 രൂപ കെട്ടി വെക്കണം. ഇത് കെട്ടി വച്ച ഉടനെ സുബൈറിനെ ജയിൽ മോചിതനാക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. ഇന്ന് ആറ് മണിക്കൂറിനുള്ളിൽ സുബൈറിനെ മോചിപ്പിക്കണമെന്നാണ് കോടതി ഉത്തരവ്.
ഡൽഹിക്ക് പുറത്ത് പോകില്ലെന്നും ട്വീറ്റുകൾ നടത്തില്ലെന്നുമുള്ള ഉപാധികളോടെയാണ് സുപ്രിംകോടതി സുബൈറിന് ജാമ്യം അനുവദിച്ചത്. ഡിജിറ്റൽ തെളിവുകളിൽ മാറ്റം വരുത്താൻ ശ്രമിക്കരുതെന്ന നിര്‍ദേശവും ജാമ്യവ്യവസ്ഥയിൽ കോടതി ഉൾപ്പെടുത്തിയിട്ടുണ്ട്. 2018ലെ ഒരു ട്വീറ്റിന്‍റെ പേരിലാണ് സുബൈറിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.
ഡൽഹിക്ക് പുറത്ത് പോകില്ലെന്നും ട്വീറ്റുകൾ നടത്തില്ലെന്നുമുള്ള ഉപാധികളോടെയാണ് സുപ്രിംകോടതി സുബൈറിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഡിജിറ്റൽ തെളിവുകളിൽ മാറ്റം വരുത്താൻ ശ്രമിക്കരുതെന്ന നിര്‍ദേശവും ജാമ്യവ്യവസ്ഥയിൽ കോടതി ഉൾപ്പെടുത്തിയിട്ടുണ്ട്.
നേരത്തെ ജാമ്യം തേടി പട്യാല കോടതിയെ സമീപിച്ചിരുന്നെങ്കിലും സുബൈറിനെ 14 ദിവസത്തേക്ക് ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിടുകയായിരുന്നു. മതവികാരം വ്രണപ്പെടുത്തി, വിദ്വേഷം പടര്‍ത്താന്‍ ശ്രമിച്ചു, കലാപത്തിന് ആഹ്വാനം ചെയ്തു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഡല്‍ഹി പൊലീസ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്. അതേസമയം, മുഹമ്മദ് സുബൈറിനെതിരെ ഡല്‍ഹി പൊലീസ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
ലോകമെമ്പാടുമുളള ഏതൊരു രാജ്യത്തും ജനങ്ങളെ സ്വതന്ത്ര്യമായി അഭിപ്രായം പറയാന്‍ അനുവദിക്കുക എന്നത് വളരെ പ്രധാനമാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഭയപ്പെടാതെ, ഭീഷണികളില്ലാതെ അവരുടെ അഭിപ്രായങ്ങള്‍ പറയാനുളള സ്വാതന്ത്ര്യമുണ്ടാകണം
മതവികാരം വ്രണപ്പെടുത്തി, വിദ്വേഷം പ്രോത്സാഹിപ്പിച്ചു, കലാപത്തിന് ആഹ്വാനം ചെയ്തു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പൊലീസ് ഇന്നലെ വൈകുന്നേരം ആറരയോടെയാണ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്.